വിഷമവൃത്തം
ഒരു വ്യാഴവട്ടക്കാലം മുമ്പു നടന്ന സംഭവമാണ്.മലയാളസാഹിത്യത്തില്‍ ഒരു ബി.എഡ്.പരീക്ഷ
പാസായി നില്ക്കുന്ന കാലം.മരണചിട്ടി ഏജന്റായും(എല്‍.ഐ.സി)ഏപ്രില്‍ മെയ്മാസങ്ങളില്‍ അങ്ങു
കൂര്‍ക്കിലെ കൊടകന്റെ കുരുമുളകുപറിച്ചും ഇടയ്ക്കിടയ്ക്കു വിപ്ലവപാര്‍ട്ടിയുടെ ജാഥയ്ക്കു പോയും
സുഭിക്ഷമായി കഴിഞ്ഞുകൂടുന്ന സമയേ..ഹൈറേഞ്ചിലെ പ്രശസ്തമായൊരു നിര്‍അംഗീകാര പള്ളിക്കൂ
ടത്തില്‍(അണ് എയ്ഡഡ്) നിന്നും അറുന്നൂറ് ക .ശമ്പളത്തില്‍ അധ്യാപകജോലി ചെയ്യുവാനുള്ള വിളി
വന്നു.അതുവരെയുണ്ടായിരുന്ന സര്‍വ്വമാനജ്വാലികളും പൂര്‍വ്വാശ്രമത്തിലേയ്ക്കുതള്ളി അധ്യാപകവൃത്തി
പൂവുകയും ചെയ്തു.മാഷായതോടെ സമൂലമൊന്നു പരിഷ്ക്കരിച്ചു.പണ്ടുതൊട്ടെയുള്ള മുണ്ട്,കൗപീന്‍
തുടങ്ങിയ നാടന്‍ വേഷമൊക്കെ മാറ്റി പാന്റ്,ഫുള്‍കൈഷര്‍ട്ട് ഇത്യാദിയൗക്കെ ധരിച്ചു.കൂടാതെ മുഖകമലത്തില്‍ വളര്‍ത്തിയിരുന്ന നാലുംമൂന്നുമേഴുപൂടയാല്‍ സമ്പന്നമായഊശാന്‍ താടിയൊക്കെ കളാശിനി പ്രയോഗത്താല്‍ കളഞ്ഞ് പറ്റുന്ന പോലെ സുന്ദരനായാണ് മാഷവതാരം നടത്തിയത്.
കുറെ പുസ്തകങ്ങളൊക്കെ വായിച്ചതിന്റെ പിന്ബലത്താല് കുട്ടികളെ പരമാവധി പഠിപ്പിക്കാനുള്ള
ത്രില്ലിലാണ്.പുതിയമാഷിന്റെ ക്ലാസ് കുട്ടികള്‍ക്കൊക്കെ ഇഷ്ടപ്പെടുന്നു എന്ന സംസാരമൊക്കെയുണ്ട് അതൊന്നും കേട്ടില്ലാന്ന് നടിച്ചാണ് നടപ്പ്.
അങ്ങനെയിരിക്കെയാണ് പുലിവാല് വന്നത്.എന്റെ കൂടെ മലയാളം പഠി
പ്പിക്കുന്ന പ്രായമായൊരു സിസ്റ്ററുണ്ട്.ഒരു എയ്ഡഡ് സ്കൂളില്‍ നിന്നും വിരമിച്ചശേഷം ഇവിടെ
സേവനം ചെയ്യുന്ന ദേഹമാണ്.അണ്‍എയ്ഡഡ് സ്കൂളാവുമ്പോ പ്രായം പ്രശ്നമല്ല.എക്സ്പിയറി
ഡേറ്റു കഴിഞ്ഞ ഈ വയോധികയാണ് സ്കൂളിലെ സദാചാര സംബന്ധമായ പ്രസ്നങ്ങളെല്ലാം തീര്‍ക്കുന്നത്.പെണ്‍കുട്ടികളുടെ ഹെയര്‍ സ്റ്റൈല്‍,വേഷം തുടങ്ങിയവയില്‍ ഈ സതീരത്നം സജീവ
ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.അതുപോലെ കൗമാരക്കാരുടെ പ്രേമസംബന്ധിയായ കാര്യങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കുന്നതില്‍ പ്രത്യേകമായ വൈദഗ്ധ്യവും
ജന്മസിദ്ധമായി ഇവര്‍ക്കു ലഭിച്ചിരുന്നു.ഏതെങ്കിലും ഒരു ആണ്‍കുട്ടിയുടെയോ പെണ്‍കുട്ടിയുടെയോ
മനസില്പ്രണയത്തിന്റെ വിത്തുവീണാലത് കട്ടിക്കണ്ണട വച്ച ആ കണ്ണുകള്‍ കണ്ടെത്തിയിരിക്കും.
പിന്നെ ഒന്നരമണിക്കൂറോളം നീളുന്ന ചോദ്യം ചെയ്യലാണ്.ഒരു കാര്യം ഉറപ്പാണ് ജീവിത്തിലൊരിക്കലും പ്രണയിക്കില്ലെന്നതു തന്നെയല്ല ഒരു പ്രണയഗാനം കേള്‍ക്കാനുള്ള ശേഷി
അവനുണ്ടാകില്ല.ഇക്കാര്യങ്ങള്‍ക്കു പുറമെ മലയാളവ്യാകരണത്തില്‍ അഗാധമായ പാണ്ഡിത്യവും
ഇവര്‍ക്കുണ്ടായിരുന്നു. ക്ലാസ് സമയത്തും പോരാഞ്ഞ് ശനിയാഴ്ചകളില്‍ സ്പെഷ്യല്‍ ക്ലാസെടുത്തും
കുട്ടികളെ വ്യാകരണം പഠിപ്പിക്കുന്നതില്‍ ഉത്സുകയായിരുന്ന മേപ്പടി സിസ്റ്ററിനെ എനിക്കും തെല്ല്
ഭയമുണ്ടായിരുന്നു.കാരണം വ്യാകരണാദികാര്യങ്ങളില് എനിക്കു വല്യ പിടിപാടില്ലായിരുന്നു.
വൃത്തം,അലങ്കാരം,വിഭക്തി തുടങ്ങിയ പദങ്ങളായിരുന്നു സിസ്റ്റര്‍ പറഞ്ഞിരുന്നത്.അതുകൊണ്ടുതന്നെ സിസ്റ്റര്‍ വരുമ്പം സാറ്റു കളിച്ച് ജീവിച്ചുപോരുകയാണ്.ഒരു ദിവസം ആ മുഖതാവില്‍ ചെന്നുപെട്ടു.കണ്ടപാടെ ഒരു ഡയലോഗ് അവിടെ നിന്നും പൊട്ടിപുറപ്പെട്ടു-
സാറ് ആസ്വാദനത്തിനു പ്രാധാന്യം കൊടുക്കുന്നു എന്നു ഞാനറിഞ്ഞു...അതു പോരാ കുട്ടികളെ വ്യാക
രണം പഠിപ്പിക്കണം.പ്രത്യേകിച്ചും വൃത്തം.സാറിന്റെ പിള്ളേര്‍ക്ക് വൃത്തമറിയില്ല.എന്റെ ഉള്ളൊന്നു
കാളി.ഒരു മാഷെന്ന നിലയില്‍ എന്റെ അഭിമാനബോധം ജൃംഭിച്ചു.അടുത്തു നില്ക്കുന്ന കണക്കു
ടീച്ചറിന്റെ കേള്‍ക്കലാണല്ലോ കേരളപാണിനിയുടെ കൊച്ചുമോള് ഈ പ്രസ്താവന വച്ചുകാച്ചിയ
തെന്നു കൂടിയോര്ത്തപ്പോ വൃത്തം പഠിപ്പിച്ചേ അടങ്ങു എന്നൊരു ഭീഷ്മശപഥം ഞാനങ്ങെടുത്തു.
(പുതിയ തലമുറയിലെ കുട്ടികള്‍ക്ക് വൃത്തവും അലങ്കാരവും വല്യ പിടിപാടില്ലായിരിക്കും.അവരുടെ
സിലബസില്‍ നിന്നും വൃത്തവും അലങ്കാരവും പടിയിറങ്ങിയിട്ട് നാളുകളായി.സമാനതാളം കണ്ടെത്തല്‍,വായ്ത്താരി നിര്‍മ്മിക്കല്‍ തുടങ്ങിയ ലൊടുക്കൂസ് പരിപാടികളാണവരിപ്പോ അഭ്യസി
ക്കുന്നത്.വൃത്തം പഠിക്കാന്‍ യോഗമില്ലാതെ പോയ കുട്ടികളെ നിങ്ങളെയോര്‍ത്തു ഞാന്‍ ദുഖിക്കുന്നു)
ഞാന്‍ ഒമ്പത് ബി ക്ലാസില്‍ വൃത്തപഠനത്തിനു തിരി കൊളുത്തിയിരിക്കുകയാണ്.തൊട്ടപ്പുറത്തെ ക്ലാസില്‍ നമ്മുടെ കഥാപുരുഷിയുണ്ട്.സ്ക്രീന്‍ എന്നു വിളിക്കുന്ന ഒരു സാധനം കൊണ്ടാണ് ക്ലാസുകള്തമ്മില് വേര്‍തിരിച്ചിരിക്കുന്നത്.തടികൊണ്ടുണ്ടാക്കി
യതാണെങ്കിലും വര്‍ഷങ്ങളായി ഈ ക്ലാസില്‍ പഠിച്ചുപോയ കലാകാരന്മാരുടെ ശ്രമഫലമായി
സൃഷ്ടിക്കപ്പെട്ട ചുമര്‍ചിത്രങ്ങളും ദ്വാരങ്ങളും കൊണ്ട് സമ്പന്നമായ ഈ സാങ്കല്പികമറയിലൂടെ ഞാന്‍
പാളിയൊന്നു നോക്കി.എന്നെ തല്പരകക്ഷി ശ്രദ്ധിക്കുന്നുണ്ട്.വള്ളത്തോളിന്റെ ശിഷ്യനും മകനും എന്ന
കവിതയാണ് ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.ഉപജാതി എന്ന വൃത്തത്തിലാണ് ശിഷ്യനും മകനും
രചിച്ചിരിക്കുന്നത്.അതു പഠിപ്പിക്കാന്‍ വേണ്ടി ഇന്ദ്രവജ്ര ,ഉപേന്ദ്രവജ്ര എന്നീ വൃത്തങ്ങളുടെ ലക്ഷണ
ങ്ങള് ഞാന്‍ വിവരിച്ചു.ഉദാഹരണശ്ലോകങ്ങള്‍ ഒറ്റ ശ്വാസത്തില്‍ ചൊല്ലിയശേഷം നാടകീയമായി
ഒന്നു നിര്‍ത്തി സ്ക്രീനിന്റെ നവദ്വാരങ്ങളിലൊന്നിളൂടെ സിസ്റ്ററിലേയ്ക്ക് ഒരു ഒളിനോട്ടമയച്ചു.
ഞാന്‍ വര്‍ദ്ധിതവീര്യനായി അങ്കം തുടരുകയാണ്.ഹ്രസ്വാക്ഷരം ലഘുവാണെന്നും ദീര്‍ഘം ഗുരുവാണെന്നും ചില്ല് കൂട്ടക്ഷരം തുടങ്ങിയവ വന്നാല്‍ ഹ്രസ്വം ഗുരുവായി മാറുമെന്നുമുള്ള നിയമങ്ങളൊക്കെ ഇതിനോടകം കുട്ടികള്‍ പഠിച്ചുകഴിഞ്ഞു.തുടര്‍ന്നു് ശിഷ്യനും മകനുമെന്ന കവിതയി
ലെ -അക്കൊമ്പു ചെമ്മണ്ണടിയില്‍ കിളര്‍ന്ന,കൈലാസശൃംഗങ്ങളിലൊന്നിനൊപ്പം,കടയ്ക്കു രക്താം
കിതമായി വീഴ്കേ ,ബ്രഹ്മാണ്ഡമൊട്ടുക്കൊരു ഞെട്ടല്‍ ഞെട്ടി എന്ന പ്രസിദ്ധമായ വരികള്‍
ബോര്‍ഡില്‍ ഞാന്‍ എഴുതിയിട്ടു.
പോസ്റ്റുമോര്‍ട്ടം ടേബിളില്‍ കിടക്കുന്ന നിസഹായനായ ശവത്തിനെപ്പോലെ ആ വരികള്‍ ബോര്‍ഡില്‍ കിടക്കുകയാണ്-മൂന്നക്ഷരം വീതമുള്ള ഗണം തിരിച്ചു
കിടത്തിയിരിക്കുന്ന ആ കവിതയുടെ ഓരോ അക്ഷരവും ഞാന്‍ പറയും അപ്പോള്‍ കുട്ടികള്‍ ഗുരുവോ
ലഘുവോയെന്നു് തിരിച്ചറിഞ്ഞ് മറുപടി പറയും ഇതാണ് പഠിപ്പിക്കലിന്റെ രീതി.ഞാനാകെ ത്രില്ലടിച്ചു
നില്‍ക്കുകയാണ് , ഓരോ അക്ഷരവും ലഘുവോ ഗുരുവോയെന്ന് കുട്ടികള്‍ തിരിച്ചറിയുന്നുണ്ട്.ചോക്കില്‍ കുളിച്ചാണ് എന്റെ നില്‍പ്പ് കാരണം ജലദോഷമെന്ന ഒരു രോഗം കൂടെ
പ്പിറപ്പായിട്ടുണ്ട്.ഇടയ്ക്കിടയ്ക്ക് പാന്റിന്റെ പോക്കറ്റില്‍ നിന്ന് കൈലേസെടുത്ത് മൂക്കുതുടയ്ക്കുക
എഴുതുക മായ്ക്കുക എന്നീ പ്രക്രിയക്കിടയില്‍ ടെസ്റ്ററിനു പകരം ടൗവ്വലെടുത്താണ് ഒരുതവണ
ബോര്‍ഡു തുടച്ചത് അതിസീരിയസായി നില്ക്കുന്നതു കൊണ്ടു കുട്ടികള്‍ ചിരിക്കുന്നില്ലന്നേയുള്ളു.
ഞാന്‍ അവസാന വരിയിലെത്തി,ബ്രഹ്മാണ്ഡമൊട്ടുക്കൊരു ഞെട്ടല്‍ ഞെട്ടി-എന്ന വരിയാണ്.
പതിവുപോലെ ഞാന്‍ ആദ്യത്തെ അക്ഷരം പറഞ്ഞു-ബ്ര - ഗുരുവോ ലഘുവോ?
അപ്പോഴാണ് പെണ്‍കുട്ടികളിരിക്കുന്ന ബാക്കുബെഞ്ചില് നിന്നും ഒരു
ചിരി പൊട്ടിപ്പുറപ്പെട്ടത്.അവിടിരിക്കുന്ന മൂന്നു പെണ്ണുങ്ങള് ഗ്രേസി,സിനി,മായമ്മ എന്നിവര്‍ കേമികളാണ്.ഈ ക്ലാസ്സില്‍ രണ്ടാം വര്‍ഷക്കാരും ലോകവിവരമുള്ളവരുമായ ഇവര്‍ക്ക് എന്നെക്കാള്‍ ഈ ക്ലാസില്‍ സീനിയോരിറ്റി
ഉള്ളവരാണ്.കഥകളിക്കു ചുട്ടികുത്തിയപോലെ ചോക്കില്‍ കുളിച്ചു നില്ക്കുന്ന എന്റെ ദേഷ്യം അണ
പൊട്ടിയൊഴുകി ഗ്രേസീ... സ്റ്റാന്‍ഡ് അപ് ഞാന്‍ അലറി.എന്റെ ഗര്‍ജനം ഒരാര്ത്തനാദമായിട്ടാണ്
മൂക്കില്ക്കൂടിപുറത്തു വന്നതെങ്കിലും കുട്ടികള്‍ ഞെട്ടി വിറച്ചു.ഞാന്‍ വീണ്ടും അലറി പറയെടീ..ബ്ര-
ലഘുവോ ഗുരുവോ ? ഗ്രേസി പേടിച്ചു വിറച്ചുകൊണ്ടു പറഞ്ഞു അറിയില്ല സാര്‍ അമ്മച്ചിയാണ്
വാങ്ങിത്തരുന്നത്.ഇത്തവണ ഞാനാണ് ഞെട്ടിയത്.പെട്ടെന്ന് വൃത്തശാസ്ത്രത്തില്‍ നിന്നും ആ
അക്ഷരത്തിന്റെ അര്‍ത്ഥതലങ്ങളിലേയ്ക്കു പതിച്ചു.സ്ഥലകാലബോധം വീണ്ടെടുത്ത ഞാന്‍ സ്ക്രീ
നിന്റെ ദ്വാരത്തിലൂടെ സിസ്റ്ററിനെ നോക്കി.പെട്ടെന്ന് ഇന്റര്‍വെല്ലിന്റെ മണിമുഴങ്ങിയതുകൊണ്ട്
വിഷമവൃത്തത്തിന്റെ ലക്ഷണമറിയാമോ സാറെ എന്ന് സിസ്റ്റര്‍ ചോദിച്ചത് കേള്‍ക്കാത്തപോലെ
ഞാന്‍ സ്റ്റാഫ് റൂമിലേയ്ക്കു വച്ചുപിടിച്ചു.
പാസായി നില്ക്കുന്ന കാലം.മരണചിട്ടി ഏജന്റായും(എല്‍.ഐ.സി)ഏപ്രില്‍ മെയ്മാസങ്ങളില്‍ അങ്ങു
കൂര്‍ക്കിലെ കൊടകന്റെ കുരുമുളകുപറിച്ചും ഇടയ്ക്കിടയ്ക്കു വിപ്ലവപാര്‍ട്ടിയുടെ ജാഥയ്ക്കു പോയും
സുഭിക്ഷമായി കഴിഞ്ഞുകൂടുന്ന സമയേ..ഹൈറേഞ്ചിലെ പ്രശസ്തമായൊരു നിര്‍അംഗീകാര പള്ളിക്കൂ
ടത്തില്‍(അണ് എയ്ഡഡ്) നിന്നും അറുന്നൂറ് ക .ശമ്പളത്തില്‍ അധ്യാപകജോലി ചെയ്യുവാനുള്ള വിളി
വന്നു.അതുവരെയുണ്ടായിരുന്ന സര്‍വ്വമാനജ്വാലികളും പൂര്‍വ്വാശ്രമത്തിലേയ്ക്കുതള്ളി അധ്യാപകവൃത്തി
പൂവുകയും ചെയ്തു.മാഷായതോടെ സമൂലമൊന്നു പരിഷ്ക്കരിച്ചു.പണ്ടുതൊട്ടെയുള്ള മുണ്ട്,കൗപീന്‍
തുടങ്ങിയ നാടന്‍ വേഷമൊക്കെ മാറ്റി പാന്റ്,ഫുള്‍കൈഷര്‍ട്ട് ഇത്യാദിയൗക്കെ ധരിച്ചു.കൂടാതെ മുഖകമലത്തില്‍ വളര്‍ത്തിയിരുന്ന നാലുംമൂന്നുമേഴുപൂടയാല്‍ സമ്പന്നമായഊശാന്‍ താടിയൊക്കെ കളാശിനി പ്രയോഗത്താല്‍ കളഞ്ഞ് പറ്റുന്ന പോലെ സുന്ദരനായാണ് മാഷവതാരം നടത്തിയത്.
കുറെ പുസ്തകങ്ങളൊക്കെ വായിച്ചതിന്റെ പിന്ബലത്താല് കുട്ടികളെ പരമാവധി പഠിപ്പിക്കാനുള്ള
ത്രില്ലിലാണ്.പുതിയമാഷിന്റെ ക്ലാസ് കുട്ടികള്‍ക്കൊക്കെ ഇഷ്ടപ്പെടുന്നു എന്ന സംസാരമൊക്കെയുണ്ട് അതൊന്നും കേട്ടില്ലാന്ന് നടിച്ചാണ് നടപ്പ്.
അങ്ങനെയിരിക്കെയാണ് പുലിവാല് വന്നത്.എന്റെ കൂടെ മലയാളം പഠി
പ്പിക്കുന്ന പ്രായമായൊരു സിസ്റ്ററുണ്ട്.ഒരു എയ്ഡഡ് സ്കൂളില്‍ നിന്നും വിരമിച്ചശേഷം ഇവിടെ
സേവനം ചെയ്യുന്ന ദേഹമാണ്.അണ്‍എയ്ഡഡ് സ്കൂളാവുമ്പോ പ്രായം പ്രശ്നമല്ല.എക്സ്പിയറി
ഡേറ്റു കഴിഞ്ഞ ഈ വയോധികയാണ് സ്കൂളിലെ സദാചാര സംബന്ധമായ പ്രസ്നങ്ങളെല്ലാം തീര്‍ക്കുന്നത്.പെണ്‍കുട്ടികളുടെ ഹെയര്‍ സ്റ്റൈല്‍,വേഷം തുടങ്ങിയവയില്‍ ഈ സതീരത്നം സജീവ
ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.അതുപോലെ കൗമാരക്കാരുടെ പ്രേമസംബന്ധിയായ കാര്യങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കുന്നതില്‍ പ്രത്യേകമായ വൈദഗ്ധ്യവും
ജന്മസിദ്ധമായി ഇവര്‍ക്കു ലഭിച്ചിരുന്നു.ഏതെങ്കിലും ഒരു ആണ്‍കുട്ടിയുടെയോ പെണ്‍കുട്ടിയുടെയോ
മനസില്പ്രണയത്തിന്റെ വിത്തുവീണാലത് കട്ടിക്കണ്ണട വച്ച ആ കണ്ണുകള്‍ കണ്ടെത്തിയിരിക്കും.
പിന്നെ ഒന്നരമണിക്കൂറോളം നീളുന്ന ചോദ്യം ചെയ്യലാണ്.ഒരു കാര്യം ഉറപ്പാണ് ജീവിത്തിലൊരിക്കലും പ്രണയിക്കില്ലെന്നതു തന്നെയല്ല ഒരു പ്രണയഗാനം കേള്‍ക്കാനുള്ള ശേഷി
അവനുണ്ടാകില്ല.ഇക്കാര്യങ്ങള്‍ക്കു പുറമെ മലയാളവ്യാകരണത്തില്‍ അഗാധമായ പാണ്ഡിത്യവും
ഇവര്‍ക്കുണ്ടായിരുന്നു. ക്ലാസ് സമയത്തും പോരാഞ്ഞ് ശനിയാഴ്ചകളില്‍ സ്പെഷ്യല്‍ ക്ലാസെടുത്തും
കുട്ടികളെ വ്യാകരണം പഠിപ്പിക്കുന്നതില്‍ ഉത്സുകയായിരുന്ന മേപ്പടി സിസ്റ്ററിനെ എനിക്കും തെല്ല്
ഭയമുണ്ടായിരുന്നു.കാരണം വ്യാകരണാദികാര്യങ്ങളില് എനിക്കു വല്യ പിടിപാടില്ലായിരുന്നു.
വൃത്തം,അലങ്കാരം,വിഭക്തി തുടങ്ങിയ പദങ്ങളായിരുന്നു സിസ്റ്റര്‍ പറഞ്ഞിരുന്നത്.അതുകൊണ്ടുതന്നെ സിസ്റ്റര്‍ വരുമ്പം സാറ്റു കളിച്ച് ജീവിച്ചുപോരുകയാണ്.ഒരു ദിവസം ആ മുഖതാവില്‍ ചെന്നുപെട്ടു.കണ്ടപാടെ ഒരു ഡയലോഗ് അവിടെ നിന്നും പൊട്ടിപുറപ്പെട്ടു-
സാറ് ആസ്വാദനത്തിനു പ്രാധാന്യം കൊടുക്കുന്നു എന്നു ഞാനറിഞ്ഞു...അതു പോരാ കുട്ടികളെ വ്യാക
രണം പഠിപ്പിക്കണം.പ്രത്യേകിച്ചും വൃത്തം.സാറിന്റെ പിള്ളേര്‍ക്ക് വൃത്തമറിയില്ല.എന്റെ ഉള്ളൊന്നു
കാളി.ഒരു മാഷെന്ന നിലയില്‍ എന്റെ അഭിമാനബോധം ജൃംഭിച്ചു.അടുത്തു നില്ക്കുന്ന കണക്കു
ടീച്ചറിന്റെ കേള്‍ക്കലാണല്ലോ കേരളപാണിനിയുടെ കൊച്ചുമോള് ഈ പ്രസ്താവന വച്ചുകാച്ചിയ
തെന്നു കൂടിയോര്ത്തപ്പോ വൃത്തം പഠിപ്പിച്ചേ അടങ്ങു എന്നൊരു ഭീഷ്മശപഥം ഞാനങ്ങെടുത്തു.
മലയാളം ബിരുദപ്പരീക്ഷയ്ക്കുശേഷം ഇനി ഒരിക്കലും തുറക്കില്ല എന്നു മനസില്‍ പറഞ്ഞ് കെട്ടിവച്ചിരുന്ന കേരളപാണിനീയം,വൃത്തശാസ്ത്രം,അലങ്കരശാസ്രം ഇത്യാദിമഹത്ഗ്രന്ഥങ്ങള് എടുത്തു നിരത്തി.പിറ്റേ ആഴ്ചതൊട്ട് വൃത്തശാസ്ത്രം പഠിപ്പീര് ഞാന്‍ സമാരംഭിച്ചു.
(പുതിയ തലമുറയിലെ കുട്ടികള്‍ക്ക് വൃത്തവും അലങ്കാരവും വല്യ പിടിപാടില്ലായിരിക്കും.അവരുടെ
സിലബസില്‍ നിന്നും വൃത്തവും അലങ്കാരവും പടിയിറങ്ങിയിട്ട് നാളുകളായി.സമാനതാളം കണ്ടെത്തല്‍,വായ്ത്താരി നിര്‍മ്മിക്കല്‍ തുടങ്ങിയ ലൊടുക്കൂസ് പരിപാടികളാണവരിപ്പോ അഭ്യസി
ക്കുന്നത്.വൃത്തം പഠിക്കാന്‍ യോഗമില്ലാതെ പോയ കുട്ടികളെ നിങ്ങളെയോര്‍ത്തു ഞാന്‍ ദുഖിക്കുന്നു)
ഞാന്‍ ഒമ്പത് ബി ക്ലാസില്‍ വൃത്തപഠനത്തിനു തിരി കൊളുത്തിയിരിക്കുകയാണ്.തൊട്ടപ്പുറത്തെ ക്ലാസില്‍ നമ്മുടെ കഥാപുരുഷിയുണ്ട്.സ്ക്രീന്‍ എന്നു വിളിക്കുന്ന ഒരു സാധനം കൊണ്ടാണ് ക്ലാസുകള്തമ്മില് വേര്‍തിരിച്ചിരിക്കുന്നത്.തടികൊണ്ടുണ്ടാക്കി
യതാണെങ്കിലും വര്‍ഷങ്ങളായി ഈ ക്ലാസില്‍ പഠിച്ചുപോയ കലാകാരന്മാരുടെ ശ്രമഫലമായി
സൃഷ്ടിക്കപ്പെട്ട ചുമര്‍ചിത്രങ്ങളും ദ്വാരങ്ങളും കൊണ്ട് സമ്പന്നമായ ഈ സാങ്കല്പികമറയിലൂടെ ഞാന്‍
പാളിയൊന്നു നോക്കി.എന്നെ തല്പരകക്ഷി ശ്രദ്ധിക്കുന്നുണ്ട്.വള്ളത്തോളിന്റെ ശിഷ്യനും മകനും എന്ന
കവിതയാണ് ഞാന്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.ഉപജാതി എന്ന വൃത്തത്തിലാണ് ശിഷ്യനും മകനും
രചിച്ചിരിക്കുന്നത്.അതു പഠിപ്പിക്കാന്‍ വേണ്ടി ഇന്ദ്രവജ്ര ,ഉപേന്ദ്രവജ്ര എന്നീ വൃത്തങ്ങളുടെ ലക്ഷണ
ങ്ങള് ഞാന്‍ വിവരിച്ചു.ഉദാഹരണശ്ലോകങ്ങള്‍ ഒറ്റ ശ്വാസത്തില്‍ ചൊല്ലിയശേഷം നാടകീയമായി
ഒന്നു നിര്‍ത്തി സ്ക്രീനിന്റെ നവദ്വാരങ്ങളിലൊന്നിളൂടെ സിസ്റ്ററിലേയ്ക്ക് ഒരു ഒളിനോട്ടമയച്ചു.
ഞാന്‍ വര്‍ദ്ധിതവീര്യനായി അങ്കം തുടരുകയാണ്.ഹ്രസ്വാക്ഷരം ലഘുവാണെന്നും ദീര്‍ഘം ഗുരുവാണെന്നും ചില്ല് കൂട്ടക്ഷരം തുടങ്ങിയവ വന്നാല്‍ ഹ്രസ്വം ഗുരുവായി മാറുമെന്നുമുള്ള നിയമങ്ങളൊക്കെ ഇതിനോടകം കുട്ടികള്‍ പഠിച്ചുകഴിഞ്ഞു.തുടര്‍ന്നു് ശിഷ്യനും മകനുമെന്ന കവിതയി
ലെ -അക്കൊമ്പു ചെമ്മണ്ണടിയില്‍ കിളര്‍ന്ന,കൈലാസശൃംഗങ്ങളിലൊന്നിനൊപ്പം,കടയ്ക്കു രക്താം
കിതമായി വീഴ്കേ ,ബ്രഹ്മാണ്ഡമൊട്ടുക്കൊരു ഞെട്ടല്‍ ഞെട്ടി എന്ന പ്രസിദ്ധമായ വരികള്‍
ബോര്‍ഡില്‍ ഞാന്‍ എഴുതിയിട്ടു.
പോസ്റ്റുമോര്‍ട്ടം ടേബിളില്‍ കിടക്കുന്ന നിസഹായനായ ശവത്തിനെപ്പോലെ ആ വരികള്‍ ബോര്‍ഡില്‍ കിടക്കുകയാണ്-മൂന്നക്ഷരം വീതമുള്ള ഗണം തിരിച്ചു
കിടത്തിയിരിക്കുന്ന ആ കവിതയുടെ ഓരോ അക്ഷരവും ഞാന്‍ പറയും അപ്പോള്‍ കുട്ടികള്‍ ഗുരുവോ
ലഘുവോയെന്നു് തിരിച്ചറിഞ്ഞ് മറുപടി പറയും ഇതാണ് പഠിപ്പിക്കലിന്റെ രീതി.ഞാനാകെ ത്രില്ലടിച്ചു
നില്‍ക്കുകയാണ് , ഓരോ അക്ഷരവും ലഘുവോ ഗുരുവോയെന്ന് കുട്ടികള്‍ തിരിച്ചറിയുന്നുണ്ട്.ചോക്കില്‍ കുളിച്ചാണ് എന്റെ നില്‍പ്പ് കാരണം ജലദോഷമെന്ന ഒരു രോഗം കൂടെ
പ്പിറപ്പായിട്ടുണ്ട്.ഇടയ്ക്കിടയ്ക്ക് പാന്റിന്റെ പോക്കറ്റില്‍ നിന്ന് കൈലേസെടുത്ത് മൂക്കുതുടയ്ക്കുക
എഴുതുക മായ്ക്കുക എന്നീ പ്രക്രിയക്കിടയില്‍ ടെസ്റ്ററിനു പകരം ടൗവ്വലെടുത്താണ് ഒരുതവണ
ബോര്‍ഡു തുടച്ചത് അതിസീരിയസായി നില്ക്കുന്നതു കൊണ്ടു കുട്ടികള്‍ ചിരിക്കുന്നില്ലന്നേയുള്ളു.
ഞാന്‍ അവസാന വരിയിലെത്തി,ബ്രഹ്മാണ്ഡമൊട്ടുക്കൊരു ഞെട്ടല്‍ ഞെട്ടി-എന്ന വരിയാണ്.
പതിവുപോലെ ഞാന്‍ ആദ്യത്തെ അക്ഷരം പറഞ്ഞു-ബ്ര - ഗുരുവോ ലഘുവോ?
അപ്പോഴാണ് പെണ്‍കുട്ടികളിരിക്കുന്ന ബാക്കുബെഞ്ചില് നിന്നും ഒരു
ചിരി പൊട്ടിപ്പുറപ്പെട്ടത്.അവിടിരിക്കുന്ന മൂന്നു പെണ്ണുങ്ങള് ഗ്രേസി,സിനി,മായമ്മ എന്നിവര്‍ കേമികളാണ്.ഈ ക്ലാസ്സില്‍ രണ്ടാം വര്‍ഷക്കാരും ലോകവിവരമുള്ളവരുമായ ഇവര്‍ക്ക് എന്നെക്കാള്‍ ഈ ക്ലാസില്‍ സീനിയോരിറ്റി
ഉള്ളവരാണ്.കഥകളിക്കു ചുട്ടികുത്തിയപോലെ ചോക്കില്‍ കുളിച്ചു നില്ക്കുന്ന എന്റെ ദേഷ്യം അണ
പൊട്ടിയൊഴുകി ഗ്രേസീ... സ്റ്റാന്‍ഡ് അപ് ഞാന്‍ അലറി.എന്റെ ഗര്‍ജനം ഒരാര്ത്തനാദമായിട്ടാണ്
മൂക്കില്ക്കൂടിപുറത്തു വന്നതെങ്കിലും കുട്ടികള്‍ ഞെട്ടി വിറച്ചു.ഞാന്‍ വീണ്ടും അലറി പറയെടീ..ബ്ര-
ലഘുവോ ഗുരുവോ ? ഗ്രേസി പേടിച്ചു വിറച്ചുകൊണ്ടു പറഞ്ഞു അറിയില്ല സാര്‍ അമ്മച്ചിയാണ്
വാങ്ങിത്തരുന്നത്.ഇത്തവണ ഞാനാണ് ഞെട്ടിയത്.പെട്ടെന്ന് വൃത്തശാസ്ത്രത്തില്‍ നിന്നും ആ
അക്ഷരത്തിന്റെ അര്‍ത്ഥതലങ്ങളിലേയ്ക്കു പതിച്ചു.സ്ഥലകാലബോധം വീണ്ടെടുത്ത ഞാന്‍ സ്ക്രീ
നിന്റെ ദ്വാരത്തിലൂടെ സിസ്റ്ററിനെ നോക്കി.പെട്ടെന്ന് ഇന്റര്‍വെല്ലിന്റെ മണിമുഴങ്ങിയതുകൊണ്ട്
വിഷമവൃത്തത്തിന്റെ ലക്ഷണമറിയാമോ സാറെ എന്ന് സിസ്റ്റര്‍ ചോദിച്ചത് കേള്‍ക്കാത്തപോലെ
ഞാന്‍ സ്റ്റാഫ് റൂമിലേയ്ക്കു വച്ചുപിടിച്ചു.
അഭിപ്രായങ്ങള്‍
( ശരിക്കും ഈ 'ബ്ര' ലഘുവോ ഗുരുവോ??)
നന്നായിരിക്കുന്നു.
ബ്രാ എന്തായാലും, ബ്രായ്ക്കറ്റിനകത്ത് ഇംഗ്ലീഷ് പദം ഓർമ്മിപ്പിക്കുന്നത് ഒഴിവാക്കണം. (അപേക്ഷയാണ്!)
സിസ്റ്റർ ‘അൺകോൺഷ്യസ്’ കൌമാരക്കാരുടെ മാത്രമല്ല, അധ്യാപഹയരുടെയും പഹയികളുടെയും പ്രേമസംബന്ധിയായ സംഗതികൾ തകർക്കാൻ ശ്രദ്ധാലുവായിരുന്നു.
അനാരോഗ്യം കാരണം എഴുനേറ്റു നിൽക്കാനാവില്ല എന്നായപ്പോഴാണ് മൂപ്പത്തി കസേരയൊഴിഞ്ഞത്.അന്ന് ഹെഡ്മാസ്റ്ററച്ചൻ യാത്രയയപ്പ് സമ്മേളനത്തിൽ ആദ്യം പറഞ്ഞത്, ‘ പാമ്പാണെങ്കിലും പഴയതാണു നല്ലത്‘ എന്നാണ് !
മഠത്തിലെ യുവതിയായ കന്യാസ്ത്രീയെ ഡിഗ്രീ സിലബസിലെ ആധുനിക കവിത പഠിപ്പിക്കേണ്ടി വന്നപ്പോൾ, പ്രസ്തുത സ്കൂളിലെ പുതിയ അധ്യാപകന്റെ അടുക്കൽ മൂപ്പത്തി വന്ന് സംശയം ചോദിക്കും. പക്ഷേ, ആരാണ് ഡിഗ്രിക്കാരി കന്യാസ്ത്രീയെന്ന് അധ്യാപകൻ പാഠപുസ്തകത്തിലെ പേരിൽ നിന്നുപോലും അറിയാതിരിക്കാൻ വളരെ ശ്രദ്ധിക്കുമായിരുന്നു.
മനസ്സിൽ പ്രണയത്തിന്റെ പൂമ്പൊടികൾ അറിയാതെ പറ്റിപ്പോകുന്ന കുട്ടികളുടെ നാലഞ്ചു തലമുറകളെ പറ്റി ‘ഗവേഷണം’ നടത്തി അവരെ പരസ്യമായി അവഹേളിക്കാനുള്ള സിസ്റ്ററിന്റെ കഴിവ് അപാരമായിരുന്നു!
ഒരിക്കൽ ഹെഡ്മാസ്റ്ററച്ചന്റെ അമ്മ വാർധക്യസഹജാസുഖങ്ങളാൽ ഗുരുതരാവസ്ഥയിലായ വാർത്തയറിഞ്ഞ്, അച്ചനോടൊപ്പം ചില അധ്യാപകരും ഈ സിസ്റ്ററും ടാക്സി വിളിച്ച് നാട്ടിലേയ്ക്കു പോയി. മുൻസീറ്റിലിരുന്ന അച്ചൻ ഒപ്പമിരുന്ന ക്ലർക്കിന് (ഒപ്പം ഡ്രൈവർക്കും) വഴി പറഞ്ഞു കൊടുത്തു. പിറകിൽ ഇരുന്ന സിസ്റ്റർ ക്ലർക്കിനോട് വിളിച്ചുപറഞ്ഞു :“ആനന്ദേ, വഴി നോക്കി മനസ്സിലാക്ക്. ഇനിയും വരേണ്ടതാണ് “. അച്ചൻ വല്ലാതെയായി. കാരണം, സിസ്റ്റർ ഉദ്ദേശിച്ച വരവ്, അമ്മ മരിച്ചു കഴിയുമ്പോൾ എല്ലാ അധ്യാപകരേയും കുട്ടികളേയും കൂട്ടിയുള്ള വരവാണ് !
(ഈ സിസ്റ്ററിന്റെ സ്വഭാവങ്ങൾക്കു നേരേ വിപരീത സ്വഭാവമുള്ള ഒരു സിസ്റ്ററും അവിടെയുണ്ടായിരുന്നു. ആ സിസ്റ്ററും എയ്ഡഡ് സ്കൂളിൽ നിന്നു വിരമിച്ചതായിരുന്നു. പക്ഷേ, എന്തൊരു നല്ല മനസ്സായിരുന്നു ആ സിസ്റ്ററിന്റേത് !)
സംഭവം കലക്കി.
ചിന്നവീടന്റെ സംശയം
എനിക്കുമുണ്ട്
വന്നതിനും മിണ്ടിയതിനും നന്ദി.
താങ്കളുടെ പ്രണയചിന്തകളേതോ
മേപ്പടി വിശുദ്ധകരങ്ങളാല്‍
കശക്കിയെറിയപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നു.
മേപ്പടിയാത്തിയോട് എനിക്ക് ആദരവിന് ഒട്ടും
കുറവില്ല.അവര്‍ ഇടപെട്ടതുകൊണ്ട് ഒത്തിരി
കുട്ടികള്‍ നല്ല നിലയിലെത്തി.പഠിച്ചു മിടുക്കരായി
ഞാനും വ്യാകരണം പഠിച്ചു.
കാര്യങ്ങളൊക്കെ അറിയാവുന്ന സ്ഥിതിക്ക്
കൈ ദൂരഭാഷിണിയുടെ സംഖ്യ ഒന്നറിയിക്കുമോ. റൊമ്പ നന്റി.
)
ആശംസകള്‍.
ബ്ലോഗില്‍ ഫോളോവര്‍ ലിങ്ക് കാണുന്നില്ല .വേണമെങ്കില്‍ ഗൂഗിള്‍ ഫ്രണ്ട് കണക്റ്റില്‍ നിന്ന് കിട്ടും.ഇരിപ്പിടം എന്ന എന്റെ ബ്ലോഗില്‍ അതിനുള്ള സൂത്രം ഉണ്ട് . link: www.marubhoomikalil.blogspot.com
നന്ദി. ഞാന്‍ പരമാവധി അടുക്കി നോക്കിയിട്ട്
അത്രയേ വരുന്നുള്ളു.ശരിയാക്കിക്കോളാം.വി.എ, വിശ
ദമായവായനയ്ക്കും പ്രോല്‍സാഹനത്തിനുംthanks.
പ്രയാണ്‍,പട്ടേപ്പാടം.....
രമേശ് അരൂര്‍ പറഞ്ഞപോലെ ക്ലിക്കിനോക്കിയെങ്കിലും
അത്രക്കങ്ങ് ഏറ്റില്ല. വീണ്ടും ശ്രമിക്കാം..
നന്നായിരിക്കണു. ചിരിപ്പിച്ചു!
ശ്രീമാന്‍ മുഹമ്മദ് പറഞ്ഞത് തന്നെ എനിക്കു പറയാന്‍.
ബ്ലോഗ് ഒന്ന് സുന്ദരമാക്കണം.
ആശംസകള്‍
വ്യാകരണവുംവൃത്തവും ഹെന്റമ്മോ പത്താം ക്ലാസ്സ് കടന്ന കഷ്ടപ്പാട് .... ബിരുദക്കാരെ സമ്മതിക്കണം
സംഭവം എന്തുമാകട്ടെ നര്‍മ്മം നര്‍മ്മം തന്നെ.
ആശംസകള്‍...
kollam
വളരെ രസകരമായി വായിച്ചു.
അധ്യാപകകഥകളുടെ ആശാനായ അക്ബര്‍ കക്കട്ടിലിനെ ഓര്‍ത്തുപോയി.
ഇനിയും എഴുതുക.
തീര്‍ച്ചയായും വീണ്ടും വരാം.
marikkazhinjanllo alle
"വര്‍ഷങ്ങളായി ഈ ക്ലാസില്‍ പഠിച്ചുപോയ കലാകാരന്മാരുടെ ശ്രമഫലമായി
സൃഷ്ടിക്കപ്പെട്ട ചുമര്‍ചിത്രങ്ങളും ദ്വാരങ്ങളും കൊണ്ട് സമ്പന്നമായ ........................"
മലയാളത്തിൽ ബി.എഡ് ഉള്ളതും സ്കൂൾ മാസ്റ്ററുമായ ഒരാളിടെ ബ്ലോഗ് കണ്ടതിൽ സന്തോഷം!സാധാരണ എനിക്കറിയാവുന്ന മലയാളവിദ്വാന്മാർ കമ്പ്യൂട്ടർ എന്നു കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിച്ചു കണ്ടിട്ടുണ്ട്. പിന്നല്ലേ നെറ്റെഴുത്ത്......! മലയാള അദ്ധ്യാപകർക്ക് പൊതുവേ പുതിയ സാങ്കേതിക വിദ്യകളോട് മുഖം തിരിക്കുന്നതാണനുഭവം. അതിനൊരപവാദമായി താങ്കളെപ്പോലെയുള്ളവർ ഉണ്ടാകുന്നത് നല്ലതു തന്നെ. ഇനിയിപ്പോൾ ഭാഷാപരമായ വല്ല സംശയവും ഉണ്ടെങ്കിൽ തീർക്കുകയുമകാമല്ലോ!എന്റെ ബ്ലോഗ് വായനശാലയിൽ ഞാൻ ഈ ബ്ലോഗ് ലിസ്റ്റ് ചെയ്യുന്നു. http://viswamanavikamvayanasala.blogspot.com/
മനോഹരമായ രചന,കുറിക്കു കൊള്ളുന്ന നര്‍മ്മം.
കൂടുതല്‍ രചനകള്‍ പോരട്ടെ.
ആശംസകള്‍.......
visit
www.jyothirmayam.com
പുതിയത് പ്രതീക്ഷിക്കുന്നു.