പോസ്റ്റുകള്‍

നവംബർ, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിഷമവൃത്തം

ഒരു വ്യാഴവട്ടക്കാലം  മുമ്പു നടന്ന സംഭവമാണ്.മലയാളസാഹിത്യത്തില്‍ ഒരു ബി.എഡ്.പരീക്ഷ പാസായി നില്‍ക്കുന്ന കാലം.മരണചിട്ടി ഏജന്റായും(എല്‍.ഐ.സി)ഏപ്രില്‍ മെയ്മാസങ്ങളില്‍ അങ്ങു കൂര്‍ക്കിലെ കൊടകന്റെ കുരുമുളകുപറിച്ചും ഇടയ്ക്കിടയ്ക്കു വിപ്ലവപാര്‍ട്ടിയുടെ ജാഥയ്ക്കു പോയും സുഭിക്ഷമായി കഴിഞ്ഞുകൂടുന്ന സമയേ..ഹൈറേഞ്ചിലെ പ്രശസ്തമായൊരു നിര്‍അംഗീകാര പള്ളിക്കൂ ടത്തില്‍(അണ്‍ എയ്ഡഡ്) നിന്നും അറുന്നൂറ് ക .ശമ്പളത്തില്‍ അധ്യാപകജോലി ചെയ്യുവാനുള്ള വിളി വന്നു.അതുവരെയുണ്ടായിരുന്ന സര്‍വ്വമാനജ്വാലികളും പൂര്‍വ്വാശ്രമത്തിലേയ്ക്കുതള്ളി അധ്യാപകവൃത്തി പൂവുകയും ചെയ്തു.മാഷായതോടെ സമൂലമൊന്നു പരിഷ്ക്കരിച്ചു.പണ്ടുതൊട്ടെയുള്ള മുണ്ട്,കൗപീന്‍ തുടങ്ങിയ നാടന്‍ വേഷമൊക്കെ മാറ്റി പാന്റ്,ഫുള്‍കൈഷര്‍ട്ട് ഇത്യാദിയൗക്കെ ധരിച്ചു.കൂടാതെ മുഖകമലത്തില്‍ വളര്‍ത്തിയിരുന്ന നാലുംമൂന്നുമേഴുപൂടയാല്‍ സമ്പന്നമായഊശാന്‍  താടിയൊക്കെ കളാശിനി പ്രയോഗത്താല്‍ കളഞ്ഞ് പറ്റുന്ന പോലെ സുന്ദരനായാണ് മാഷവതാരം നടത്തിയത്. കുറെ പുസ്തകങ്ങളൊക്കെ വായിച്ചതിന്റെ പിന്‍ബലത്താല്‍ കുട്ടികളെ പരമാവധി പഠിപ്പിക്കാനുള്ള ത്രില്ലിലാണ്.പുതിയമാഷിന്റെ ക്ലാസ് കുട്ടികള്‍ക്കൊക്കെ ഇഷ്ടപ്

അയ്യപ്പന്‍

ഇമേജ്
രാജവീഥികള്‍ മുറിച്ചുകടന്ന് പുറമ്പോക്കിലെ കാഞ്ഞിരച്ചുവട്ടില്‍ ഉടുമുണ്ടുപേക്ഷിച്ച തഥാഗതന്‍ അകാലത്തിലനാഥരുടെ ജരാനരകളേറ്റുവാങ്ങിയ പുരു. കൂടും ചില്ലയും തകര്‍ന്ന കിളിയുടെ കാമുകന്‍ സുരാപാത്രത്തില്‍ കവിതയും കാകോളവും ചേര്‍ത്ത് ഛന്ദസ്സറ്റവരുടെ ദാഹം കെടുത്തിയവന്‍ പൂവിനെ മറന്ന് മുള്ളിനെ കാമിച്ച അവധൂതന്‍ കറുത്തപ്രണയത്തിന്റെ വളമിട്ട് ഹൃദയത്തില്‍ ഒരു പൂച്ചെടി നട്ടവന്‍