അയ്യപ്പന്‍
രാജവീഥികള്‍ മുറിച്ചുകടന്ന്
പുറമ്പോക്കിലെ കാഞ്ഞിരച്ചുവട്ടില്‍
ഉടുമുണ്ടുപേക്ഷിച്ച തഥാഗതന്‍
അകാലത്തിലനാഥരുടെ
ജരാനരകളേറ്റുവാങ്ങിയ പുരു.
കൂടും ചില്ലയും തകര്‍ന്ന കിളിയുടെ കാമുകന്‍
സുരാപാത്രത്തില്‍ കവിതയും കാകോളവും ചേര്‍ത്ത്
ഛന്ദസ്സറ്റവരുടെ ദാഹം കെടുത്തിയവന്‍
പൂവിനെ മറന്ന് മുള്ളിനെ കാമിച്ച അവധൂതന്‍
കറുത്തപ്രണയത്തിന്റെ വളമിട്ട്
ഹൃദയത്തില്‍ ഒരു പൂച്ചെടി നട്ടവന്‍
അഭിപ്രായങ്ങള്‍
അഭിനന്ദനങ്ങൾ!
ഇന്നാണാദ്യം കണ്ടത്.ബാക്കികൂടി വായിക്കട്ടെ.
നിരത്തോരത്തെ കാട്ടുപൂവേ
നിൻ ഗന്ധമിന്നേറെയറിയുന്നു ഞാൻ
അയ്യപ്പനെ സമഗ്രമായി
അവതരിപ്പിച്ചിരിക്കുന്നു.
നന്ദി.
ആശംസകള്‍.